ആരോഗ്യ രംഗത്ത് സേവനത്തിന്റെ മികച്ച മാതൃകയായി ജീവിച്ചിരിക്കുന്ന ഡോക്ടർമാരിൽ ഒരാളാന്ന് പുറമേരിയിലെ ഡോ . കെ . എൻ രാജീവ് എന്ന രാജീവൻ ഡോക്ടർ. ബിരുധം കുട്ടികളുടെ സ്‌പെഷലിസ്റ്റാണെങ്കിലും നൂറ് വയസ്സിന് മുകളിലുള്ള വയോദികർ ഉൾപ്പെടെ മണിക്കൂറുകൾ പ്രയാമായ പിഞ്ചു പൈതൽ വരെ അദ്ദേഹത്തിന്റെ പരിചരണത്തിനായി രാവിലെ ആറ് മണി മുതൽ പുറമേരിയിലെ പയഴ വീട്ടു വരാന്തയിൽ കാത്തു നിൽക്കുന്നു.
ആരേയും നിരാശപ്പെടുത്താതെ കാലത്ത് ആറു മണിക്ക് തുടങ്ങുന്ന പരിശോധന രാത്രി ഒമ്പത് മണി വരെ ഒരു ഇടവേളയുമില്ലാതെ തുടരുന്നതിനിടയിൽ ഒരോ രോഗിയുടെയും കുടുംബ പാശ്ചാതലം മനസ്സിലാക്കുകയും, അവരുടെ മാനസികവും, സാമ്പത്തികവുമായ കൈവിനനുസരിച്ച് മാത്രം ചികിത്സ വിധിക്കുക്കയും, രോഗിയെ സംതൃപനാക്കി തിരിച്ചയക്കുകയും, ചെയ്യുമ്പോൾ രോഗം പകുതി മാറിയതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ രോഗിയോട് രോഗവിവരം തുറന്ന് പറയണം എന്ന ഇന്നത്തെ നിലപാടിനോട് പൂർണമായി വിയോചിക്കുന്ന ആളാണ് രാജീവൻ ഡോക്ടർ ശരീരം ചികിത്സയോട് പ്രതികരിക്കുന്നതിന്റെ അമ്പത് ശതമാനവും അവരുടെ മാനസികാവസ്തയാണ് അതിന് ക്ഷതമുണ്ടായാൽ പിന്നീട് ഏത് മെഡിസിനും അവരെ രക്ഷിക്കാൻ സാധിക്കില്ല ഇത്തരം രോഗികളെ രാത്രി പ്രാക്ടീസിന് ശേഷമോ, ഞായറാഴ്ച ദിവസമോ വീട്ടിൽ ചെന്ന് സമാശ്വസിപ്പിക്കുന്ന രീതിയും അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കുന്നു.
ജീവിതത്തിന്റെ ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹം ഇന്നും സാമൂഹിക സേവകനായും ഡോക്ടറായും ജനങ്ങൾക്കിടയിലുണ്ട് കനിവിന്റെ വഴികൾ താണ്ടുന്ന അദ്ദേഹത്തിന് ' കുടിലിലും, മാളികകളിലും താമസിക്കുന്ന രോഗികളെല്ലാം ഒരു പോലെയാണ് .
അനാവശ്യ ടെസ്റ്റുകളും, മരുന്നുകളും കുറിച്ചു കൊടുക്കാതെ തന്നെ സ്വാന്തന വാക്കിലൂടെ രോഗിക്ക് സാമാശ്വാസം നൽകുന്ന അദ്ദേഹത്തിന് വൈദ്യശാസ്ത്രവും അധുനിക ചികിത്സ രംഗവും അധിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴും കാലത്തിനൊത്ത് സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. ഒരോ കാലത്തിനനുസരിച്ച് ശാസ്ത്ര കണ്ടത്തെലുകൾ മാറുമ്പോയും താൻ പണ്ട് പഠിച്ചതിൽ നിന്ന് വ്യതിചലിക്കാതെ ചികിത്സ വിധിക്കുന്നത് അഭിലഷീണമല്ലെന്നും, അതാത്കാലത്തെ ചികിത്സാരീതി പിന്തുടരണമെന്നും അദ്ദേഹം നിർബന്ധിക്കുന്നു. അദ്ദേഹം ഇത് വരെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എല്ലാം തന്നെ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ് താനും. അവസാനം പ്രസിദ്ധീകരിച്ച കീറ്റോ ജയനിക്ക് ഡയറ്റ് ഒരു അവലോകനം എന്ന പുസ്തകം മോഡേൻ മെഡ്സിൻ ഡോക്ടർമാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ പഠിച്ച എത്തിക്സ് മാത്രമാണ് ശരിയെന്നും മറ്റ് വൈദ്യശാസ്ത്രങ്ങളെ പ്രഹസനമായി തളളികളയുന്ന സമകാലിക സാഹചര്യത്തിൽ തികച്ചും വ്യത്യസ്തനായി കീറ്റോ ജനിക്ക് ഡയറ്റിനെ കുറിച്ച് പഠിക്കുകയും തന്റെ രോഗികൾക്ക് നിർദ്ദേശിക്കുകയും ചെയ്ത ചുരുക്കം ഡോക്ടർമാരെ ലോഗത്ത് തന്നെ ഉളളൂ.
ഒരു ഡോക്ടറുടെ പരിചരണത്തിൽ കൃത്യമായ കാലയളവിൽ കീറ്റോ ഡയറ്റ് നടത്തുന്നത് ഗുണകരമാണെന്ന് തന്റെ നാൽപതിൽ പരം രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടതായി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. അമിതവണ്ണം, പ്രഷർ, കോളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. എന്നാൽ ഇത് തുടർച്ചയായി രണ്ട് വർഷത്തിൽ കൂടുതൽ കൊണ്ട് പോകുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല കീറ്റോ ഡയറ്റ് ചെയ്ത ഒരാളെ പെട്രോളിലും, ഡീസലിലും ഓടാൻ കഴിവുള്ള ഒരു എഞ്ചിനോട് അദ്ദേഹം ഉപമിക്കുന്നു. നിശ്ചിത കാലയളവിൽ ഡയറ്റ് ചെയ്ത ഒരാൾക്ക് തിരിച്ച് വളരെ നിയന്ത്രിച്ച് സാധാരണ ഭക്ഷണ രീതി അവലംഭിക്കാമെന്നും എപ്പോൾ വേണമെങ്കിലും വീണ്ടും നിശിശ്ചിതകാലത്തേക്ക് ഡയറ്റ് തുടരാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പുസ്തകം. കീറ്റോ ജയനിക്ക് ഡയറ്റ് ഒരു അവലോകനം.
പ്രസാധകർ: ദൃശ്യ ബുക്സ് പുറമേരി
പേജ്: 96
വില: 100 രൂപ


