M.A.GAFOOR RUR

Tuesday, 9 June 2020

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 5

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 5

ചാവുകടൽ

 ✍️ എം.എ ഗഫൂർ അരൂർ







         കഴിഞ്ഞ രണ്ടു ദിവസത്തെ അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ച 
ജോർദാനിലെ യാത്രകൾ അവസാനിക്കുകയാണ് ഒലിവ് ഹോട്ടലിനോടും അമ്മാൻ നഗരത്തോടും വിടപറഞ്ഞു നാളെഫലസ്തീനിലേക്ക് അഥവാ ഇസ്രായേലിലേക്ക് പോവുകയാണ്  മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ 
ഇവർക്ക് മൂന്ന് പേർക്കും വളരെ പ്രധാനപ്പെട്ട സന്ദർശന കേന്ദ്രമാണ്  ഇസ്രായേലിലെ ഓരോ പ്രദേശവും അതിൽ ഏറ്റവും പ്രധാനപ്പെട്ട കുദ്സ് അഥവാ ബൈത്തുൽ മുഖദ്ദസ് നാളെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ വൈകുന്നേരത്തോടു കൂടി ബൈത്തുൽ മുഖദ്ദസിൽ എത്തിച്ചേരും കടമ്പകൾ ഏറെയുണ്ട് ഇസ്രായേലിലേക്ക് ലോക മുസ്ലിംകൾക്കു പ്രവേശനം പരിമിതമാണ് ഇന്ത്യയുമായി നയതന്ത്രബന്ധം ആരംഭിച്ച അടുത്തകാലത്ത് മുതലാണ് ഇന്ത്യൻ മുസ്ലിംകൾക്ക് ഇസ്രായേലിലേക്ക് യാത്രാ അനുമതി ലഭിച്ച് തുടങ്ങിയത്അതുകൊണ്ടുതന്നെ ക്രിസ്തീയ ജൂത മതസ്ഥരെ പ്രവേശിക്കുന്നത് പോലെ എളുപ്പമല്ല ഇസ്രായേലി എമിഗ്രേഷൻ കടന്ന് പോകുന്നത് പ്രത്യേകിച്ച് 45 വയസ്സിന് താഴെയുള്ള ബാച്ചിലർ ആയ എന്നെ കടത്തിവിടുമോ? സംശയം നൗഫൽ മാഷ് ആവർത്തിച്ചു ഇന്ന് രാത്രി ദൈവത്തോട് പ്രാർത്ഥിക്കുക ഞാൻ കാരണമായി പത്ത് അമ്പതോളം വരുന്ന സഹയാത്രികർക്ക് പ്രയാസം നേരിടാൻ പോവുകയാണ് ഞാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിച്ചു പിറ്റേന്ന് കാലത്ത് പ്രഭാത നമസ്കാരം കഴിഞ്ഞു രാവിലെ തന്നെ പുറപ്പെട്ടാലെ വൈകുന്നേരം കൊണ്ട് ബൈത്തുൽ മുഖദ്ദസ് എത്താൻ കഴിയൂ ആറു മണിക്ക് തന്നെ ഞങ്ങൾ ഇറങ്ങി ബ്രേക്ക്ഫാസ്റ്റ് നോടൊപ്പം നൗഫൽ മാഷിൻ്റെ പ്രത്യേക നിർദേശം ചെറിയ കവറുകളിൽ നിങ്ങൾക്കാവശ്യമായ ഭക്ഷണങ്ങൾ ഇവിടെ നിന്ന് എടുക്കാം ഫ്രൂട്ട് ആയും റൊട്ടിയും ഒക്കെയായി പലരും കൈവശം വച്ചു 
          ഇനി ഇസ്രായേലിൽ എത്തി മാത്രമേ ഭക്ഷണം കിട്ടൂ ഞങ്ങൾ അമ്മാനോട് യാത്ര പറഞ്ഞു ബസ്സിൽ കയറി കുന്നും മലകളും പിന്നിട്ട ബസ് യാത്ര തുടർന്നു ജോർദ്ദാൻ്റെ  അതിർത്തി പ്രദേശത്ത് ഇസ്രായേലിനോട് ചേർന്നാണ് അടുത്ത സന്ദർശന കേന്ദ്രമായ ചാവുകടൽഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്  30 ശതമാനം ഉപ്പുള്ള ഈ കടൽ  സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്‌. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന്‌ മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്.


 67 കിലോമീറ്റർ നീളവും18 കിലോമീറ്റർ വീതിയും മുള്ളചാവു കടൽഅറബിയിൽ ഇതിനെ അൽ-ബഹർ അൽ-മയ്യിത്ത്  എന്ന് വിളിക്കുന്നു. ലൂത്ത് നബിയുടെ സമൂഹത്തെ ഭൂമിയെ അടിമറിച്ച് ശിക്ഷിച്ച സ്ഥലത്താണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് എന്ന വിശ്വാസം കാരണവും, മത്സ്യങ്ങളും മറ്റ് ജീവികളും ഇതിനകത്ത് ജീവിക്കാത്തത് കൊണ്ടുമാവാം  ഇങ്ങനെ വിളിക്കുന്നത്. അത്രയൊന്നും പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു.   ജോർദ്ദാൻ നദിയും മറ്റുചില ചെറുനദികളും ചാവുകടലിൽ ശുദ്ധജലം നൽകുന്നുണ്ട്. അതാവട്ടെ ഉപ്പുവെള്ളത്തിൽ കലരുന്നു. താപം വെള്ളത്തെ വേഗം ആവി ആക്കുകയും ചെയ്യുന്നു. ഇത് കാരണം ചാവുകടലിൽ ലവണത ഒരുകാലത്തും കുറയുന്നുമില്ല. ഇതിലെ ഉയർന്ന ലവണതയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഉള്ള കഴിവ് നൽകുന്നത്.

                 സീ ലെവൽ  -422.83 മീറ്റർ എന്ന് എഴുതിയ ഒരു ഫലകം വച്ചിരിക്കുന്നു.  ബസ്സ് ഓരം ചേർത്ത് നിർത്തി ഞങ്ങൾ കടൽത്തീരത്തേക്കിറങ്ങി. അതിരാവിലെയായതിനാൽ അധികമാരുമില്ല, എന്നാൽ  ചാവുകടൽത്തീരത്തെ കറുത്ത ചെളിവാരിത്തേച്ചു  നിൽക്കുന്ന പലരേയും അവിടെ കാണാം   ചാവുകടലിൽ പൊങ്ങികിടക്കേണ്ട വിധം  അതിലൊരാൾ ഞങ്ങൾക്ക് കാണിച്ചുതന്നു. സുലൈമാനിക്ക മറിച്ചൊന്നും ചിന്തിച്ചില്ല  അതുവരെ ഇട്ട  വസ്ത്രങ്ങളൊക്കെ മാറ്റി തൻ്റെ കയ്യിൽ കരുതിയ ഒരു നാടൻ തോർത്ത്  എടുത്തുടുത്തു നേരെ കടലിലേക്കിറങ്ങി അയാൾ കാണിച്ചതുപോലെ മലർന്നു 
           കിടന്നു  താഴ്ന്നു പോകുന്നില്ല. പിന്നീട് ഓരോരുത്തരായി ആ വെള്ളത്തിലേക്കിറങ്ങി കടൽവെള്ളം കണ്ണിലോ വായിലോ പോകരുത് എന്ന്  നൗഫൽ മാഷ് ബസ്സിൽ നിന്ന് തന്നെ നിർദ്ദേശം തന്നിരുന്നു. എങ്കിലും ഒരുതുള്ളി വെള്ളം ഞാൻ രുചിച്ചുനോക്കി അത് ആസിഡുപോലെ എനിക്ക് തോന്നി ചാവുകടൽ മറ്റു കടലുകളിൽ നിന്നും വ്യത്യസ്തമാണ്. ഈ കടലിൽ ഒരു ജീവി പോലുമില്ല,  ഇത് കടലൊന്നുമല്ല ഒരു കായലാണ്.  ഇതിനു മറ്റു കടലുമായൊന്നും ബന്ധമില്ല. ചാവുകടലിനു ചുറ്റുമുള്ള കുന്നുകളിൽ അധികം ജനവാസമില്ല പലഭാഗങ്ങളും തരിശായി കിടക്കുന്നു. കടലിനു ചുറ്റുമുള്ള പ്രദേശത്തെ മണ്ണിൽ അനവധി ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഔഷധഗുണം ഉള്ളതായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജോർദ്ദാന്‍റെ കയറ്റുമതിയിൽ ചാവുകടൽ ഉത്പന്നങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു അതിൽ പ്രധാനപ്പെട്ടവയാണ് ചാവുകടൽ ഉപ്പും ചാവുകടൽ മഡ്ഡും.  ദൈവം കോപം ഏറ്റുവാങ്ങിയ ഒരു പ്രദേശം. കടൽക്കരയിൽ ധാരാളം റിസോർട്ടുകളുണ്ട്  ഒരു ജോലിക്കാരൻ ഇവിടെ സഞ്ചാരികൾക്കായി ചെളി കുഴച്ചുവെക്കുന്നുണ്ടായിരുന്നു. ചാവുകടലിലെ കുളിയും, ചെളി തേച്ചുള്ള ചിക്ത്സയും പലവിധ ചർമ്മ രോഗങ്ങൾക്ക് നല്ലതാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്.

തുടരും .......

 ✍️ എം.എ ഗഫൂർ അരൂർ

Friday, 5 June 2020

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 4

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 4


മുഅതത്ത് യുദ്ധ സ്മാരകം

 ✍️ എം.എ ഗഫൂർ അരൂർ

             ഹിജ്റ എട്ടാം വർഷം മുഹമ്മദ്‌ (സ) ഇസ്‌ലാമിനെ പരിചയപ്പെടുത്തി റോമാചക്രവർത്തി ഖൈസ്വറിനും അദ്ദേഹത്തിന്റെ ഗവർണർമാർക്കും കത്തുകളയച്ചിരുന്നു. ബുസ്‌റ റോമുമായി സഖ്യത്തിലുണ്ടായിരുന്ന അറബ് ഗോത്ര ഭരണാധികാരി ശുറഹ്ബീൽ ബിൻ അംറിനടുത്തേക്ക് സന്ദേശവുമായി പോയ ഹാരിസ് ബിൻ ഉമൈർ എന്ന സ്വഹാബിയെ ശുറഹ്ബീല്  വധിച്ചുകളഞ്ഞു. ഹാരിസ് ബിൻ ഉമൈറിന്റെ കാര്യത്തിൽ റോം ചെയ്തത് ഏറ്റവും വലിയൊരു ധിക്കാരമായി പരിഗണിക്കപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിക്കൽ അനിവാര്യമാണെന്ന് അഭിപ്രായമുയർന്ന സാഹചര്യത്തിൽ 3000 ത്തോളം വരുന്ന ഒരു സൈന്യത്തെ തയ്യാറാക്കി മുഅ്തതിലേക്കയച്ചു. സൈദ് ബിന് ഹാരിസ് (റ) ആണ് സേനാധിപനായി അദ്ദേഹം വധിക്കപ്പെട്ടാൽ ജഅ്ഫർ ബിൻ അബീ ഥാലിബും (റ) അതിന് ശേഷം അബ്ദുല്ലഹ് ബിൻ റവാഹയും (റ) സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, അദ്ദേഹം കൂടി വധിക്കപ്പെട്ടാൽ നിങ്ങൾ തീരുമാനിച്ചു കാര്യങ്ങൾ ചെയ്യണമെന് മുഹമ്മദ് നബി (സ) നിർദേശിച്ചു.
മുഹാജിറുകളിൽനിന്നും, അൻസ്വാറുകളിൽനിന്നും പല പ്രമുഖരും അടങ്ങുന്നതായിരുന്നു മുസ്‌ലിം സൈന്യം.  ഒരു ലക്ഷം റോമക്കാരും അറബ് ഗോത്രങ്ങളിൽനിന്നും സംഘടിപ്പിക്കപ്പെട്ട ഒരു ലക്ഷമാളുകളുമടക്കം രണ്ടു ലക്ഷം വരുന്ന കൂറ്റൻ സൈന്യമായിരുന്നു റോമാസൈന്യം. ഇത്രവലിയ സൈന്യത്തെ കേവലം മുവ്വായിരം വരുന്ന മുസ്‌ലിങ്ങൾ നേരിടുന്നത് ചിന്തിക്കുന്നതിനപ്പുറമായിരുന്നു. 
ഒന്നാം ദിവസത്തെ യുദ്ധത്തിൽ കനത്ത ആക്രമണം നടത്തി. സൈന്യാധിപനായ സൈദ് ബിൻ ഹാരിസ് (റ) വധിക്കപ്പെട്ടപ്പോൾ യഥാക്രമം ജഅ്ഫർ ബിൻ അബീ ഥാലിബും (റ) ശേഷം അബ്ദുല്ലഹ് ബിൻ റവാഹയും (റ) നായകസ്ഥാനം ഏറ്റെടുത്തു. അദ്ദേഹം കൂടി വധിക്കപ്പെട്ട നിർണ്ണായക ഘട്ടത്തിൽ ഖാലിദ്‌ ബിൻ വലീദ് (റ) നായകസ്ഥാനം ഏറ്റെടുത്തു. റോമാ സൈന്യത്തിന്റെ ഉള്ളിൽ കുടുങ്ങിയ മുസ്‌ലിം സൈന്യത്തെ തന്ത്രപരമായി അദ്ദേഹം പുറത്തെത്തിച്ചു. ആദ്യ ദിവസത്തെ യുദ്ധം അവസാനിക്കുമ്പോൾ റോമാ സൈന്യത്തിന് കനത്ത നാശം സംഭവിച്ചിരുന്നു. മുസ്ലിങ്ങളിൽ നിന്ന് മൂന്ന് സൈന്യാധിപർ അടക്കം 12പേർ മാത്രമേ വധിക്കപ്പെട്ടുള്ളൂ. 
അന്ന് യുദ്ധം അവസാനിക്കുന്ന സമയത്ത് ഖാലിദ് ബിൻ വലീദ് ഏർപ്പെടുത്തിയ ഒരു സംഘം കുതിരപ്പടയാളികൾ മുസ്‌ലിം സൈന്യത്തിന് പിറകിലായി പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ടു ഒട്ടകത്തിൻ്റെയും, കുതിരകളുടെയും വേഗത കൂട്ടി സഞ്ചരിച്ചു. ഇത് കണ്ട റോമൻ സൈന്യം മുസ്‌ലിങ്ങൾക്ക് കൂടുതൽ സഹായം  എത്തിയതായി തെറ്റിദ്ധരിച്ചു  പിന്മാറി. 
ഇത്രയും ആളുകൾക്ക് സംഘടിച്ച് നിൽക്കാൻ പറ്റുന്നത്രയും വിശാലമായ ഒരു പുൽ മൈതാനവും, അർദ്ധ വ്യത്താകൃതിയിൽ കല്ല് കൊണ്ടുള്ള ഒരു കമാനവും യുദ്ധസ്മാരകമായി അവേശേഷിക്കുന്നു. 
യുദ്ധ ശുഹദാക്കളുടെ മഖ്ബറകളും, അതിനോട് ചേർന്ന് വിശാലമായ ഒരു പള്ളിയും. യുദ്ധസ്മാരകത്തിന് തൊട്ടടുത്ത് നിലകൊള്ളുന്നു. അവിടെ നിന്ന് ഞങ്ങൾ ളുഹറും അസറും ജംമ്മും, കസ്റുമാക്കി നിസ്കരിച്ചു പിന്നീട്  
ജോർദാനിലെ പ്രശസ്തമായ മുഅതത്ത്  യൂണിവേഴ്സിറ്റി യുടെ  വിശാലമായ കോമ്പൗണ്ട് ചുറ്റിക്കറങ്ങി യാത്ര തുടർന്നു.

മദ് യൻ കിണർ

ഖുർആനിൽ വലമ്മാ വറദ മാഅ മദ് യൻ എന്ന് വിശേഷിപ്പിച്ച കിണർ 

ഈജിപ്തിലെ രാജാവായ ഫറോവ (ഫിർഔൻ) യിൽ നിന്ന്  രക്ഷതേടി പുറപ്പെട്ട മൂസ (അ ) എവിടെ പോകണം എന്നറിയാതെ  വളരെ ക്ഷീണിതനായി ഇരിക്കുമ്പോഴാണ്  ഒരു കിണറ്റിൻ കരയിൽ കുറെ
ആടുകളുമായെത്തിയ രണ്ട് യുവതികൾ  തിരക്കു കാരണം വെള്ളം കോരി കൊടുക്കാൻ സാധിക്കാതെ ആടുകളെ തടഞ്ഞു നിർത്തുന്നു. അവ പിന്നെയും മുമ്പോട്ടു കുതിക്കുന്നു യുവതികൾ പാട് പെട്ട് തടയുന്നു  പാവപ്പെട്ട സ്ത്രീകളോട് അദ്ദേഹത്തിന് അലിവ് തോന്നി എഴുന്നേറ്റ് വന്ന്  നിങ്ങളെന്താ ആടിന്ന് വെള്ളം കൊടുക്കാത്തത് ? 
തിരക്കൊഴിയാൻ കാത്തിരിക്കുകയാണ് തിക്കിത്തിരക്കിച്ചെന്ന് വെള്ളം കോരാൻ ഞങ്ങൾക്ക് ശക്തിയില്ല 
ആണുങ്ങൾ വരാത്തതെന്താ ? 
വീട്ടിൽ ആണുങ്ങളായി ഉപ്പയാണുള്ളത് ഉപ്പ വൃദ്ധനാണ് ആടിനെ മേയ്ക്കാനൊന്നും വരാൻ പറ്റില്ല.  അദ്ദേഹം തൊട്ടി വാങ്ങി വെള്ളം കോരിയെടുത്ത് ഒഴിച്ചു കൊടുത്തു  ആടുകൾ ധൃതിയിൽ വെള്ളം കുടിച്ചു തിരിച്ചു നടന്നു.  ഇത്രയും ശക്തനും, ദയാലുവുമായ ഒരു യുവാവിനെ ഇത് വരെ അവർ കണ്ടിട്ടില്ല വെള്ളം കോരിത്തന്ന ശേഷം അദ്ദേഹം സംസാരിക്കാൻ നിന്നില്ല ദൂരെ പോയിരുന്നു ചിന്താമൂകനായി കാണപ്പെട്ടു എന്തോ പ്രയാസം അനുഭവിക്കുകയാണ്  അദ്ദേഹം പ്രാർത്ഥിക്കുകയാണ് : എന്റെ റബ്ബേ നിന്റെ ഔദാര്യം ഏറ്റവും ആവശ്യമായ സമയമാണിത് ഞാൻ ക്ഷീണിതനാണ് പരവശനാണ് എന്ത് ചെയ്യണമെന്നറിയില്ല ഒരു വഴി തുറന്നു തരേണമേ.
         പ്രായാധിക്യത്താൽ വീട്ടിൽ ശ്രമിക്കുന്ന ശുഐബ് (അ)ന്ആടുകൾ കൂട്ടം ചേർന്ന് വരുമ്പോഴുള്ള ശബ്ദം കേട്ടപ്പോൾ അതിശയം തോന്നി സാധാരണ മക്കൾ വളരെ വൈകിയാണ് ആട്ടിൻപറ്റവുമായി വരാറ്  ഇത്ര നേരത്തെ വന്നോ? അതെങ്ങനെ സാധിച്ചു  പുത്രിമാരുടെ മുഖത്ത് അസാധാരണ സന്തോഷം?  അവർ ആവേശത്തോടെ സംഭവം വിവരിച്ചു  എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശുഐബ് (അ) പറഞ്ഞു: വലിയ സേവനമാണദ്ദേഹം ചെയ്തു തന്നത് അപരിചിതനായ ആ ചെറുപ്പക്കാരൻ ഒരു വിദേശിയായിരിക്കണം നമുക്കദ്ദേഹത്തിന് എന്തെങ്കിലും പ്രതിഫലം നൽകാം നിങ്ങളിൽ ഒരാൾ പോയി അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരണം മറ്റെയാൾ ആഹാരമുണ്ടാക്കണം  ശുഐബ് (അ) ഒരു പുത്രിയെ കിണറ്റൻ കരയിലേക്കയച്ചു മറ്റെ പുത്രി അടുക്കളയിൽ കയറി. ചെറുപ്പക്കാരൻ അതേ ഇരുപ്പ് തന്നെ പ്രവാചക പുത്രി അകലെ നിന്ന് തന്നെ അത് കണ്ടു. ഉപ്പ നിങ്ങളെ വീട്ടിലേക്ക് വിളിക്കുന്നു  കേട്ടപ്പോൾ ആശ്വാസം തോന്നി അല്ലാഹു ഒരു വഴി തുറന്നു തരികയാണ് എഴുന്നേറ്റ് നടന്നു  കൂടെ നടക്കുന്നത് ഒരു യുവതിയാണ് കാണാതിരിക്കാൻ വേണ്ടി തല താഴ്ത്തി നടന്നു  യുവതി മുമ്പിൽ നടക്കുകയാണ് വഴി കാണിക്കാൻ പിന്നിൽ നടന്നോളൂ വഴി പറഞ്ഞു തന്നാൽ മതി യുവാവ് മുമ്പിലും യുവതി പിന്നിലുമായി നടന്നു വീട്ടിലെത്തി ശുഐബ് (അ) യുവാവിനെ കണ്ടു സംഭാഷണം തുടങ്ങി ആഗതൻ ക്ഷീണിതനാണ് ഏറെ ദൂരം യാത്ര ചെയ്ത ക്ഷീണം നല്ല വിശപ്പുണ്ട്  ആഹാരം വിളമ്പി സ്വാദോടെ കഴിച്ചു. 
             തന്റെ പേര് മൂസ ഈജിപ്തിൽ നിന്ന് വരികയാണ് എട്ട്  വർഷക്കാലത്തെ വീട്ടുജോലി മഹ്റായി നിശ്ചയിച്ചു തൻ്റെ മകൾ സബൂറ ബീവിയെ ഷുഹൈബ് നബി (അ) മുസാ  നബി(അ)ക്ക് കല്യാണം കഴിച്ചു കൊടുത്തു. അതിൻ്റെ ചരിത്രസ്മാരകം എന്നോളം  ആ കിണർ ഇന്നും നിലനിൽക്കുന്നു ജോർദാനിൻ്റെ കുന്നും, മലകളും താണ്ടി ചെങ്കുത്തായ ഒരു മൺ റോഡാണ് അങ്ങോട്ടേക്ക് ബസ് ഇറങ്ങാൻ കഴിയില്ല.  നമ്മുടെ കർണാടകത്തിൻ്റെ പ്രാന്തപ്രദേശം പോലെ എനിക്കനുഭവപ്പെട്ടു ആ ഭൂപ്രകൃതി.  കുട്ടികൾ കൂട്ടം കൂടി പല കളികളും കളിക്കുന്നു ഇത്തരം ബസ്സുകളും, യാത്രക്കാരും അവിടെ സർവ്വസാധാരണമാണ് അത് കുട്ടികളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഞങ്ങൾ  500 മീറ്റർ താഴോട്ട് ഇറങ്ങി നടന്നു. ഞങ്ങളെ പോലെ മറ്റുപലരും ആ ചരിത്ര സ്മാരകം കാണുന്നതിനുവേണ്ടി അവിടെ ഉണ്ടായിരുന്നു ഇപ്പോഴും ആ മലഞ്ചെരുവിൽ വെള്ളം കെട്ടിനിൽക്കുന്നു.

തുടരും .......

 ✍️ എം.എ ഗഫൂർ അരൂർ

Tuesday, 2 June 2020

ഭൂഖണ്ഡം താണ്ടി ഒരു യാത്രഭാഗം 3

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 3


ദൈവകോപം ഇറക്കിയ മദ് യൻ പ്രദേശം

✍️ എം.എ ഗഫൂർ അരൂർ





            ഇന്ന് എല്ലാവരും വളരെ ഉത്സാഹത്തിലാണ് കഴിഞ്ഞ ദിവസത്തെ യാത്രാ ക്ഷീണമല്ലാം അകന്നിട്ടുണ്ട് ഇന്നത്തെ യാത്ര മദ് യൻ പ്രദേശത്തെക്കാണ്  ആറു മണിക്ക് തന്നെ കുളിച്ചു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് റെഡിയാണ് തലേദിവസത്തേതിനേക്കാൾ മെച്ചമെന്ന് പറയാം വിപുലമായ ബൊഫെറ്റ് ഫുഡ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഞങ്ങളുടെ ഗൈഡ് മുഹമ്മദ് അബ്ദുള്ള യാത്രക്ക് റെഡിയാണ്  ഞങ്ങളെ എണ്ണി ബസ്സിലേക്ക് കയറ്റി അതിനുപുറമെ വീണ്ടും സീറ്റിലെ ആളുകടെ എണ്ണം ഒന്നുകൂടി ഉറപ്പുവരുത്തി. നൗഫൽ മാസ്റ്റർ യാത്രയുടെ പ്രാർത്ഥന ചൊല്ലി പുറപ്പെടുകയാണ് ഞങ്ങൾക്ക് പോകേണ്ടത് ദൈവകോപം ഇറക്കിയ മദ് യൻ പ്രദേശത്തേക്കാണ്. 
            മധ്യപൗരസ്ത്യ മേഖലയിലെ ഏറിയകൂറും രാജ്യങ്ങൾ സംഘർഷത്തിന്റെ വന്യത നിറഞ്ഞ ഭൂമികയായിരിക്കുന്നു. മതവും ഗോത്രവും ദേശീയതയും കൂടിച്ചേർത്ത് ചരിത്രത്തെ കളങ്കിതമാക്കി. സ്വന്തം ജനതയ്ക്കുമേൽ രാസായുധങ്ങൾ പ്രയോഗിച്ച ചരിത്രമുള്ള നേതാക്കന്മാരാൽ ഭരിക്കപ്പെടാൻ വിധിക്കപ്പെട്ട നിസ്സഹായരായ ജനങ്ങളെ അറബ് ആഫ്രിക്കൻ ദേശങ്ങളിൽ എത്ര വേണമെ.ങ്കിലും കാണാനാവും. 

          പലായനത്തിന്റെയും ദേശാന്തര ഗമനത്തിന്റെയും അഭയാർഥികളുടെയും കണ്ണീർക്കഥകൾ ചുറ്റിലും നൊമ്പരക്കടലുകൾ തീർക്കുമ്പോഴും സ്നേഹ ജാലകം തുറന്നിട്ട് ക്ഷണിക്കുന്ന ഒരു ചെറിയ രാജ്യമുണ്ട്. ആ രാജ്യത്തെ തെരുവിൽ നാം കണ്ടുമുട്ടുന്ന മൂന്നിലൊരുവൻ വിദേശിയായിരിക്കും, അഭയാർഥിയായിരിക്കും. പക്ഷെ അവന്റെ കീശയിൽ ആതിഥേയരാഷ്ട്രത്തിന്റെ പാസ്‌പോർട്ടുണ്ടാവും. അറബ് മേഖലയിൽ പ്രവാചകന്റെ കുടുംബ നാമം പേറുന്ന രാജ്യമാണത് - കിങ്ഡം ഓഫ് ജോർദാൻ. അമ്മാൻ താഴ്വരകളുടെ നഗരമാണ്. ചുറ്റിലും കോട്ടകൾ പോലെ വലിയ മലനിരകൾ. മലനിരകളിൽ റോമൻ ഭരണകാലത്തെ ചരിത്ര ശേഷിപ്പുകൾ. തെരുവോരങ്ങളിലെ തിരക്കാർന്ന ജീവിത മുഹൂർത്തങ്ങൾ. മുസ്‌ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ, മ്യൂസിയങ്ങൾ, ആർട് ഗ്യാലറികൾ, പാതവക്കിലെ കോഫി ഷോപ്പുകൾ, അവിടവിടെ ഹുക്ക വലിച്ചിരുന്നു വെടിവട്ടവുമായി കഴിയുന്ന മുതിർന്ന പൗരന്മാർ... അങ്ങിനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സങ്കര ചിത്രങ്ങൾ ഞങ്ങളുടെ ഗൈഡ് ഇംഗ്ലീഷിലും, നൗഫൽ മാസ്റ്റർ മലയാളത്തിലും, ഹിന്ദിയിലും മദിയൻ പ്രദേശത്തെ കുറിച്ച് വിവരിച്ചു. ശുഹൈബ് നബി *പ്രവാചകന്മാരിലെ പ്രഭാഷകൻ* എന്ന പേരിലാണ്  അറിയപ്പെടുന്നത്
         സദൂം നിവാസികള് വസിച്ചിരുന്ന ജോർദാനിന് അടുത്തുള്ള മുആൻ എന്ന് പറയുന്ന പ്രദേശം, അവിടെ മദിയൻ എന്ന് അറിയപ്പെട്ടിരുന്ന നല്ല ഒരു മനുഷ്യൻ (ഇബ്രാഹിം നബിയുടെ ചെറുമകൻ) ജീവിച്ചിരുന്നു. പിന്നീട് ആ നാടിനെ ആ നല്ല ആളിലേക്ക് ചേർത്ത് വിളിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് മദ് യൻകാർ എന്ന് അവരെ വിളിക്കപ്പെട്ടത്. വൃക്ഷങ്ങളെയും മറ്റും ആരാധിക്കുന്നവരായിരുന്നു അവർ. ബഹുദൈവാരാധനക്ക് പുറമെ അളത്തത്തിലും തൂക്കത്തിലും കൃത്തിമം ചെയ്യുന്നവരുമായ അവരിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത് നന്ദിയുള്ളവരായി ജീവിക്കണം ശരിയായ തുലാസ് ഉപയോഗിക്കണം എന്ന് ശുഐബ് (അ) ഉപദേശിക്കുന്നു.  തുലാസിൽ ചില കൃത്രിമങ്ങൾ  കാണിക്കും തൂക്കിയെടുക്കുമ്പോൾ സാധനങ്ങൾ കൂടുതൽ ലഭിക്കാൻ പറ്റുന്ന വിധം ചില സൂത്രങ്ങൾ ചെയ്തുവെക്കും സാധനങ്ങൾ തൂക്കി വിൽക്കുമ്പോൾ ഈ തുലാസ്  ഉപയോഗിക്കില്ല അപ്പോൾ മറ്റൊരു തുലാസ്. കുറച്ചു സാധനം വെച്ചാൽ കൂടുതൽ തൂക്കം കാണിക്കുന്ന സൂത്രം അതിൽ ചെയ്തു വെച്ചിട്ടുണ്ട് വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജനങ്ങൾക്ക് നഷ്ടം സംഭവിക്കുന്നു ഇക്കാര്യം ശുഐബ് (അ)എടുത്തു പറയുന്നു  ദൈവം വളരെയേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുത്ത സമൂഹമാണത്. അവർ ശരിയായ തുലാസ് ഉപയോഗിച്ചാൽ ജനങ്ങൾക്ക് നഷ്ടം സംഭവിക്കുകയില്ല ധനികരായ കച്ചവടക്കാർക്ക് ഈ ഉപദേശം ഒട്ടും രസിച്ചില്ല അവർ പ്രകോപിതരായിത്തീർന്നു  ധനികന്മാർ സ്വാധീനമുള്ളവരാണ് അവരെ ചോദ്യം ചെയ്യാൻ സാധാരണക്കാർ ധൈര്യം കാണിക്കില്ല സാധാരണക്കാർക്ക് ഈ ധനികന്മാരെ ആശ്രയിച്ചു ജീവിക്കാതെ വയ്യ   എന്തൊക്കെ കൃത്രിമം കാണിച്ചാലും സാധാരണക്കാർ ചോദ്യം ചെയ്യാൻനുള്ള അവകാശ ബോധമൊന്നും അവർക്കില്ല അവകാശം അനുവദിക്കേണ്ടവർ ഈ ധനികന്മാർ തന്നെയല്ലേ ? നാട്ടിന്റെ ഭരണവും അവർക്കല്ലേ? ഇപ്പോൾ ഇതാ ഒരാൾ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു ഉപദേശിക്കാൻ എത്തിയിരിക്കുന്നു ആദ്യമൊക്കെ അവർ പരിഹസിച്ചു തള്ളി പിന്നെ ഭീഷണിയായി വെല്ലുവിളിയായി ഐക്കത്തുകാരും ശുഐബ് (അ)അവർകളും തമ്മിൽ  തർക്കങ്ങളും വാഗ്വാദങ്ങളും പലതവണ നടന്നിട്ടുണ്ട് നബിയുടെ വാദങ്ങൾക്കുമുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല ഉത്തരം മുട്ടുമ്പോൾ അവർ പറയും  നീ പറയുന്ന ശിക്ഷ കൊണ്ടു വാ ......
ആകാശത്തിന്റെ ഒരു ഭാഗം മുറിഞ്ഞു വീഴട്ടെ അങ്ങനെ ഞങ്ങൾ നശിക്കട്ടെ  ശിക്ഷ ചോദിച്ചു വാങ്ങുകയാണവർ ആകാശത്ത് നിന്ന് തന്നെ ശിക്ഷ വരണം ആകാശത്തിന്റെ ഒരു കഷ്ണം ശിക്ഷയായി വീഴണം എന്തൊരു ധിക്കാരമാണത് ശിക്ഷ വരികയാണ് അന്തരീക്ഷത്തിൽ താപനില ഉയർന്നു വന്നു രാവും പകലും ചൂടുള്ള കാലാവസ്ഥ വിയർത്തൊഴുകുന്നു ആകെ അസ്വസ്ഥത  ചൂടുകൂടിയതോടെ വെള്ളം വറ്റാൻ തുടങ്ങി കിണറുകൾ വറ്റി കുളങ്ങൾ വറ്റി പുഴകൾ വറ്റിത്തുടങ്ങി ഒരാഴ്ച ഈ അവസ്ഥ തുടർന്നു ഏത് പരീക്ഷണവും നേരിടാമെന്ന ധിക്കാരം അപ്പോഴും അവരിൽ നിറഞ്ഞു നിന്നു ഉഷ്ണം കൂടുമ്പോൾ വലിയ കെട്ടിടങ്ങൾക്കകത്തേക്ക് അവർ ഓടും അവിടെ ഉഷ്ണം സഹിക്കാതാവുമ്പോൾ മൈതാനത്തേക്കോടും മരച്ചുവട്ടിൽ അഭയം പ്രാപിക്കും വേരുകളിൽ പറ്റിപ്പിടിച്ചു കിടക്കും  ഒരിടത്തും ആശ്വാസമില്ല ചൂട് തന്നെ അപ്പോൾ അവർ ആ കാഴ്ച കണ്ടു കനത്ത മേഘം തണൽ വിരിക്കുന്നു മൈതാനിയിൽ തണൽ വന്നു ജനങ്ങൾ തണലിൽ ഓടിക്കൂടി എന്തൊരാശ്വാസം തണുത്തകാറ്റും വന്നു കുറ്റവാളികൾ മേഘത്തണലിൽ ഒരുമിച്ചു കൂടി ആകാശത്തിന്റെ കഷ്ണം പോലെ മേഘം നിന്നു പെട്ടെന്ന് മേഘത്തിന്റെ രൂപം മാറി അഗ്നിഗോളമായി മാറി വമ്പിച്ച അഗ്നി ജ്വാലകൾ ഭയാനകമായ കാഴ്ച പെട്ടന്നത് താഴേക്ക് വീണു മനുഷ്യരുടെ മീതെ അഗ്നി വീണു ധിക്കാരികൾ കരിഞ്ഞു ചാമ്പലായി ആ പ്രദേശമാണ് മദ് യൻ ഞങ്ങൾ ബസ്സിൽ നിന്ന് തന്നെ ആ വിശാലമായ സ്ഥലം നോക്കികണ്ടു. അല്ലാഹു  ശപിച്ച സ്ഥലം ഇവിടെ ഇറങ്ങുന്നത് നല്ലതല്ല അതുകൊണ്ട്  ഈ പ്രദേശത്തിൻ്റെ ഓരത്തുകൂടി ബസ്സ് വേഗത കുറച്ചു  സഞ്ചരിച്ചു ചുവന്ന കിടക്കുന്ന നിരന്ന ഭൂമി 

ഞങ്ങളുടെ നിർബന്ധത്തിൽ   ബസ് സൈഡാക്കി മുൻ സീറ്റിലുള്ള ഞങ്ങൾ രണ്ടുമൂന്നു പേർ അവിടെ ഇറങ്ങി പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും അല്ലാഹുവിൻ്റെ ഭയാനകമായ ശിക്ഷ നടപ്പാക്കിയ സ്ഥലം പിൽക്കാലത്ത് ആയിരക്കണക്കിന് വർഷത്തിനു ശേഷം വിശുദ്ധ ഖുർആൻ നമുക്ക് മുന്നറിയിപ്പ് നൽകിയ ദൃഷ്ടാന്തം അതുകൊണ്ടുതന്നെ ആ സ്ഥലത്തിന് പ്രത്യേകതയുണ്ട് എന്ന് ഞാൻ മനസ്സിലാക്കി സർവ്വസ്തുതിയും  അള്ളാഹുവിന് അവിടെനിന്ന് ഒരു ഫോട്ടോ പിടിച്ചു അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായി 

തുടരും ........

✍️ എം.എ ഗഫൂർ അരൂർ